7.5 കോടിയുടെ ആസ്തി, ഒന്നരക്കോടിയുടെ രണ്ട് ഫ്ളാറ്റുകൾ; ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരൻ നമ്മുടെ നാട്ടിലുണ്ട്

7.5 കോടിയുടെ ആസ്തി, ഒന്നരക്കോടിയുടെ രണ്ട് ഫ്ളാറ്റുകൾ; ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരൻ നമ്മുടെ നാട്ടിലുണ്ട്- know about world’s richest beggar bharat jain
7.5 കോടി ആസ്തി. ഒരു സാധാരണ ജോലിക്കാരൻ തന്റെ ജീവിത കാലം മുഴുവനുള്ള സമ്പാദ്യം എടുത്ത് നോക്കിയാലും ഇത്രയും തുക സമ്പാദിക്കുമോ, എന്നത് സംശയമാണ്. എന്നാൽ ഇത്രയും ഭിക്ഷയെടുത്ത് നേടിയ ഒരു വ്യക്തി ഇന്ത്യയിലുള്ള കാര്യം നിങ്ങൾക്കറിയാമോ? (know about world’s richest beggar bharat jain)
സംഗതി സത്യമാണ്. മുംബൈയിലൂടെ യാത്ര ചെയ്തവരോ, ഇനി യാത്ര ചെയ്യാനിരിക്കുന്നവരോ ആണ് നിങ്ങളെങ്കിൽ ഒരിക്കൽ നിങ്ങളുടെ അടുത്തേക്കും നീട്ടിയ കൈകളുമായി ഇയാൾ പ്രത്യക്ഷപ്പെട്ടേക്കാം. പറഞ്ഞു വരുന്നത് 54 കാരനായ ഭാരത് ജെയിനെ കുറിച്ചാണ്. ഭിക്ഷാടനം തൊഴിലായി സ്വീകരിച്ച ഇയാൾക്കിന്ന് സ്വന്തമായി 7.5 കോടി ആസ്തിയും, നിരവധി പ്രോപ്പർട്ടികളും സ്വന്തമായുണ്ട്. ഇന്ത്യയിലെ ശരാശരി കോർപ്പറേറ്റ് ബിസിനസുകാരേക്കാളും വരുമാനമാണ് ഇയാൾക്കുള്ളത്.
ദാരിദ്ര്യത്തിൽ മുങ്ങിയ കുട്ടിക്കാലം
കുട്ടിക്കാലം മുതൽക്ക് തന്നെ കഠിനായ പട്ടിണിയും, ദാരിദ്ര്യവും ഭരതിന്റെ കൂടെയുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസമെന്ന ഭാരം ഇയാൾക്ക് അന്യമായിരുന്നു. എന്ത് ജോലി ചെയ്ത് കുടുംബം പുലർത്തുമെന്ന ചിന്തയാണ് ഇയാളെ ഭിക്ഷാടനത്തിലേക്കെത്തിച്ചത്. കുട്ടിക്കാലത്തെ പ്രതിസന്ധികൾ തരണം ചെയ്ത് ഇന്നയാൾ സ്വന്തമായി ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരിക്കുന്നു. അതാകട്ടെ ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങൾക്കും സ്വപ്നം കാണാൻ കഴിയാത്തത്ര ഉയരത്തിലും.
മാസം 60,000ന് മുകളിൽ വരുമാനം
ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഭരത് ജെയിൻ തന്റെ വരുമാനത്തെ കുറിച്ച് പറയുന്നുണ്ട്. 40 വർഷത്തിലേറെയായി ഇയാൾ ഭിക്ഷാടകനായി ജീവിക്കുന്നു. ഇയാൾക്ക് ഒരു ദിവസം ശരാശരി 2000 രൂപമുതൽ 2500 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. നമ്മളിൽ എത്ര പേർക്ക് ഇത് ലഭിക്കുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. ദിവസം 10 മുതൽ 12 മണിക്കൂർ വരെയാണ് ഇയാൾ യാചകനായി കഴിയുന്നത്. ഇക്കണക്കിൽ പ്രതിമാസം 60000നും 75,000നും ഇടയിലാണ് ഇയാൾക്ക് വരുമാനം ലഭിക്കുന്നത്.
യാചിച്ച് നേടിയത് മാത്രമല്ല മുതൽക്കൂട്ട്- world’s richest beggar bharat jain
വെറുമൊരു ഭിക്ഷക്കാരനായി ഭരതിനെ എഴുതി തള്ളാൻ വരട്ടെ. സത്യത്തിൽ ഭിക്ഷാടനത്തിന് പുറമെ താനൊരു മികച്ച ഇൻവെസ്റ്റർ കൂടിയാണെന്ന് ഭരത് തെളിയിക്കുന്നു. കൈയ്യിൽ വന്ന പണം എടുത്ത് സൂക്ഷിക്കാനോ, ചിലവാക്കി കളയാനോ ഇയാൾ ശ്രമിച്ചില്ല. പകരം മുംബൈ മഹാനഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇയാൾ പണം നിക്ഷേപിച്ചു. ഇന്ന് ഒന്നരക്കോടി വിലമതിക്കുന്ന രണ്ട് ആഡംബര ഫ്ളാറ്റുകളുടെ മുതലാളിയാണ് ഇയാൾ. ഈ വസതികളിലാണ് ഭരത് ജെയിനും, ഭാര്യയും, രണ്ട് ആൺമക്കളും, അച്ഛനും, സഹോദരനും കഴിയുന്നത്.
ആഡംബര ഫ്ളാറ്റുകൾക്ക് പുറമെ താനെയിൽ രണ്ട് കടമുറികളും ഇയാളുടെ പേരിലാണ്. ഇതിൽ നിന്ന് മാത്രമായി മാസം 30,000 രൂപ വാടക ലഭിക്കുന്നുണ്ട്. ഇത് കൂടാതെ കുടുംബ ബിസിനസായി ഒരു സ്റ്റേഷനറി കടയും ഇവർ തുറന്നിട്ടുണ്ട്. വിദ്യാ സമ്പന്നരായ ഇയാളുടെ രണ്ട് ആൺ മക്കളാണ് കുടുംബ ബിസിനസ് കൈകാര്യം ചെയ്യുന്നത്.
Read also: അംബാനിയുടെ വീട്ട് ജോലിക്കാരന്റെ ശമ്പളം എത്രയെന്നറിയാമോ? പുതിയ റിപ്പോർട്ട് കണ്ടാൽ കണ്ണ് തള്ളും |
ഭിക്ഷാടനം തന്നെ തൊഴിൽ
ഗതികേട് കൊണ്ടല്ല, മനസ് കൊണ്ട് ഇഷ്ടപ്പെട്ടാണ് താൻ യാചകനായി തുടരുന്നതെന്നാണ് ഭരത് പറയുന്നത്. ‘ ഞാനൊരു അത്യാഗ്രഹിയല്ല, യാചന ഞാൻ ഇഷ്ടപ്പെടുന്നു. ഇത് നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ ഭരത് പറഞ്ഞു. മാത്രമല്ല പാവപ്പെട്ടവർക്ക് ഞാൻ പണം കൊടുത്ത് സഹായിക്കാറുണ്ടെന്നും, ചാരിറ്റികൾക്കും, അമ്പലങ്ങൾക്കും താൻ പണം സംഭാവനയായി നൽകാറുണ്ടെന്നും ഭരത് കൂട്ടിച്ചേർത്തു.
ഭിക്ഷാടനം, ഇന്ത്യയിൽ
ലോകത്താകമാനം നിലനിൽക്കുന്ന പ്രവണതയാണ് ഭിക്ഷാടനം. ഇന്ത്യയിലെ ഭിക്ഷാടന മാർക്കറ്റ് വളരെ വലുതാണ്. ഒന്നര ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് രാജ്യത്ത് യാചനയിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഭരത് ജെയിനിനെ പോലെ തന്നെ കോടീശ്വരൻമാരായ നിരവധി യാചകർ നമ്മുടെ നാട്ടിലുണ്ട്. 1.5 കോടി ആസ്തിയുള്ള സംഭാജി കാലെ, കോടീശ്വരനായ ലക്ഷമി ദാസ് എന്നിവരൊക്കെ യാചനയിലൂടെ കോടികൾ കണ്ടവരാണ്.
നിയമപരമായി ഭിക്ഷാടനം നിരോധിച്ച രാജ്യമാണ് ഇന്ത്യ. ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നിരുന്നു. കൂടാതെ ഇവരെ അറസ്റ്റ് ചെയ്യാനും, പിഴയടപ്പിക്കാനുമുള്ള നീക്കങ്ങളും നടന്നിരുന്നു. പക്ഷെ രാജ്യത്ത് ഇന്നും അനധികൃത ഭിക്ഷാടനം തകൃതിയായി നടക്കുന്നുണ്ട്. ഇത് ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയ സംഘങ്ങളും കൂടി ചേർന്നതാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖല.
Content Highlight: The world’s richest beggar is an Indian named Bharat Jain. He has a fortune of 7.5 crore rupees and owns two luxury flats worth 1.5 crore rupees in Mumbai. Learn more about his success story.